Habeebulla nurani vellap

Habeebulla nurani vellap

Share

Administrator, MARKHINS Banglore.

15/01/2026

2026- 2027 കാലത്തേക്കുള്ള ക്വസ്റ്റ് ഫൗണ്ടേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു .അഭിനന്ദനങ്ങൾ

03/08/2024

ബഹു ജലാലുദ്ദീൻ ഉസ്താദ് വിടവാങ്ങി യിരിക്കുന്നു.ബാംഗ്ലൂരിൽ അഹ്ലു സുന്ന വൽ ജമാഅതിന്റെ വളർച്ചക്കു വേണ്ടി അഹോരാത്രം പരിശ്രമിച്ച നേതാവാണ് ഉസ്താദവർകൾ..സംഘടനയുടെ തുടക്ക കാലഘട്ടത്തിൽ, അംഗബലവും സംവിധാനങ്ങളും കുറഞ്ഞ സമയത്തു തന്നെ സജീവമായി രംഗത്തുണ്ടായിരുന്നു.

ഇന്നലെ ശൈഖുന സുൽത്താനുൽ ഉലമ ബാംഗ്ലൂരിലെ 42 മഹല്ലുകളുടെ ഖാളി യായി ബൈഅത് ചെയ്യപ്പെടാൻ സാഹചര്യമൊരുക്കിയതിലും, സംഘടന ഇന്ന് കാണുന്നത് പോലെ ബാംഗ്ലൂരിൽ പടർന്നു പന്തലിച്ചതിലും ഉസ്താദിനുള്ള പങ്ക് നിസ്തുലമാണ്..

ബാംഗ്ലൂരിലെ മർകസുൽ ഹുദ - അൾസൂർ, മസ്ജിദുന്നൂർ ശിവാജി നഗർ അടക്കം വിവിധ മഹല്ലുകളിൽ സേവനം ചെയ്തു.സുന്നി പ്രാസ്ഥാനിക രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ നിറവായിരുന്നു. അദ്ദേഹത്തിന്റ വിയോഗം വരുത്തുന്ന ആ വലിയ വിടവ് അല്ലാഹു നികത്തി തരട്ടെ.

മർക്കിൻസിൽ സേവനം ആരംഭിച്ചത് മുതൽ വ്യക്തിപരമായി വലിയ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു. മകനെ പോലെ പരിഗണിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകാറുണ്ടായിരുന്നു.അവർ പാലിച്ചു പോന്ന സൂക്ഷ്മതയും ലാളിത്യവും വിനയവും നിഷ്ങ്കതയും ആദർശ നിഷ്ഠയും സഹജീവികളോടുള്ള സ്നേഹവും കരുതലും എല്ലാ നമുക്കെല്ലാവർക്കും മാതൃകയാണ്.

അല്ലാഹു തആല അവരുടെ പരലോക ജീവിതം വെളിച്ചമാക്കി കൊടുക്കട്ടെ, പിഴവുകൾ പൊറുത്തു കൊടുക്കട്ടെ, കുടുംബത്തിനും ശിഷ്യജനങ്ങൾക്കും, അദ്ദേഹത്തിന്റെ സ്നേഹജനങ്ങൾക്കും ക്ഷമയും പ്രതിഫലവും നൽകട്ടെ,
കഴിയുന്നവരൊക്കെയും ജലാലുദ്ദീൻ ഉസ്താദിനു വേണ്ടി നന്മകൾ ഹദിയ ചെയ്ത് പ്രാർത്ഥിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

18/06/2024

*നക്ഷത്രങ്ങൾ രാപാർകാത്ത ആകാശങ്ങൾ*

"കിഡ്വായ് " കാൻസർ ഹോസ്പിറ്റൽ മുമ്പും പലതവണ പോയിട്ടുണ്ടായിരുന്നു എസ്.വൈ.എസ് സാന്ത്വന ഒരുക്കിയ ഭക്ഷണങ്ങളും ഫ്രൂട്സുകളും നൽകാനായിരുന്നു സന്ദർശനങ്ങളൊക്കെയും ഇന്നും പോയി ഞങ്ങൾ വസന്തങ്ങൾ എത്തി നോക്കാത്ത ഇടങ്ങളിൽ പെരുന്നാൾ സന്തോഷങ്ങൾ നീട്ടി.....

ഞങ്ങളൊക്കെ ആഘോഷ ചമയങ്ങളിലായിരുന്നു പെരുന്നാളിൻ്റെ സന്തോഷം മനസ്സിൽ നിറച്ച് ചിരിച്ച് തീർത്ത് കൊണ്ടിരിക്കുകയായിരുന്നു....

പക്ഷെ ആഘോഷങ്ങളുടെ പോക്ക് വരവുകളെ കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്ത വിധം വേദന തിന്നുന്നവർ നമുക്ക് മുമ്പിൽ നൊമ്പരത്തിൻ്റെ കർക്കിടകമായി പെയ്തപ്പോൾ നോവിൻ്റെ പ്രളയത്തിൽ ഞങ്ങളും വീർപ്പ്മുട്ടി കയ്യിൽ കരുതിയ സന്തോഷത്തിൻ്റെ പൊതികൾ ഒരു നിർവികാരതയോടെ അവർ ഏറ്റു വാങ്ങുമ്പോൾ അഘോഷം ഞങ്ങളോട് അവധി ചോദിക്കുന്നുണ്ടായിരുന്നു...

രോഗം വിധിക്കപ്പെട്ടവരുടെ കൂടെയിരിക്കുന്നവരുടെ മുഖങ്ങളാണ് പലപ്പോഴും അസഹനീയമായി തോന്നിയത് മഷി ചുരത്താത കാൻവാസ് പോലെ വിളറി വെളുത്ത കോലങ്ങൾ..... ദിനങ്ങളെണ്ണി ആ ബെഡിൽ കിടക്കുന്നവർ അവരുടെ ആരൊക്കെയോആണ് വേർപിരിയും മുമ്പെ തണലായി പറ്റി നിന്നവർ.......

ഇടയിലെപ്പൊഴോ ഒരു വെള്ള വസ്ത്രവും തലപ്പാവും കണ്ടിട്ടായിരിക്കണം വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഒരു സഹോദരൻ മാടി വിളിച്ചു ഒന്നും ചോദിക്കാതെ തന്നെ രോഗത്തിൻ്റെ തീവ്രത ആ കോലങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു വിറക്കുന്ന ചുണ്ടുകളോടെ ഒന്ന് മന്ത്രിച്ച് തരാമോ എന്ന് ചോദിച്ചു.. ഉള്ളം പിടഞ്ഞ് കൈ തലയിൽ വെച്ച് ദിക്റുകൾ ഉരുവിട്ടപ്പോൾ ആ സഹോദരനിൽ സങ്കടത്തിൻ്റെ പേമാരി തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു..

ആഘോഷങ്ങളിൽ മതിമറക്കുമ്പോഴും ചുറ്റുവട്ടങ്ങളിലെ ഇരുട്ടിനെ കുറിച്ച് ഹൃദയ മിടിക്കുന്നില്ലെങ്കിൽ നമ്മുടെ ആഘോഷങ്ങൾ എത്ര മാത്രം അർത്ഥശൂന്യമാണ്... നക്ഷത്രങ്ങൾ രാപാർകാത്ത ആകാശത്തിൻ ചുവട്ടിൽ ഇങ്ങനെ എത്രയെത്ര ജന്മങ്ങൾ ..... അവർക്ക് തുണയായ് എത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾ എത്ര മാത്രം ധന്യം....... ഇതിനായി സഹായങ്ങൾ നീട്ടിയവരേ... നിങ്ങളുടെ പെരുന്നാൾ സാർഥമായി .......

*SჄS SANTHWANA BENGALURU*

05/10/2022
11/07/2022

കൃസ്മസിന് പത്തുദിവസത്തെ അവധിയാണ്. മുസ്ലിംകളുടെ പ്രധാന ആഘോഷമായ ബലി പ്പെരുന്നാളിന് ഒരുദിവസത്തെ അവധിയാണ് നൽകാറുള്ളത്. #ഇത്തവണ_പെരുന്നാൾ ഞായറാഴ്ച ആയതുകൊണ്ട് തിങ്കളാഴ്ച
അവധിയായി പ്രാഖ്യാപിക്കണമെന്ന് കേരളാ
മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെയുള്ള മുസ്‌ലിം
സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ #പരിഗണിക്കാതിരുന്നത്_പ്രതിഷേധാർഹമാണ്.

വിദൂരസ്ഥലങ്ങളിൽ ജോലിയുള്ളവരും പഠിക്കാൻ പോകുന്നവരും ആഘോഷദിവസം
തന്നെ യാത്ര ആരംഭിക്കേണ്ടിവരികയാണ്. ബലിപ്പെരുന്നാളിന് മൂന്നു ദിവസത്തെ അവധിഅനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോഴൊക്കെ മൊത്തത്തിൽ
അവധിദിവസങ്ങൾ കൂടുതലാണ് എന്നാണ് അധികൃതർ പറയാറുള്ളത്. ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾക്ക് കൂടുതലായി
അനുവദിച്ചത് പുനഃപരിശോധിച്ച് അവധി ദിവസങ്ങൾ പുന:ക്രമീകരിക്കാൻ സർക്കാർ
തയ്യാറാവണം.മുസ്ലികൾക്ക് ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങൾ കൃസ്ത്യാനികൾക്കുകൂടി വീതം വെച്ച സർക്കാരിന് ഇതും സാധിക്കുമല്ലോ.
#റഹ്മതുള്ളാഹ്_സഖാഫി_എളമരം

05/07/2022

MARKHINS Banglore ഖാദിരി സനദ് ദാന സമ്മേളന പ്രഖ്യാപനം ശൈഖുന ഉസ്താദ് പ്രഖ്യാപിക്കുന്നു...

04/07/2022

Logo publishing of quadiri graduation by shaikuna

13/06/2022

സ്വർഗ്ഗത്തിൽ ഒരിടം നൽകണേ നാഥാ

03/06/2022

* #എൻ്റെ വാക്കാണ് എസ് എസ് എഫ്*,
* #എൻ്റെ വാക്കാണ് ധാർമിക വിപ്ലവം*

Photos from Habeebulla nurani vellap's post 10/02/2022

അൽ മുജമ്മഉൽ ഇസ്‌ലാമി- തൃക്കരിപ്പൂർ
(തൃക്കരിപ്പൂർ ഇസ്ലാമിക് കോംപ്ലക്സ്)

മുജമ്മഅ് സ്ഥാപക ദിനം ഫെബ്രു.10

1988 ല്‍ സുന്നത്ത് ജമാഅത്തിന്റെ ഇടയിലുണ്ടായ നിർ-ഭാഗ്യ-കരമായ ഭിന്നത. ഫലമെന്നോണം നമ്മുടെ മുൻഗാമികൾ ഒന്നു് കൂടി ഉണർന്നു. ദീനീ - വിജ്ഞാന- കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കാൻ കേന്ദ്രങ്ങൾ നമുക്ക് അത്യാവശ്യമായി. കേരളക്കരയിലെ പല ഇസ്ലാമിക മുറ്റേങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച തൃക്കരിപ്പൂരിന്റെ അഭിമാന പണ്ഡിതന്‍ നൂറുല്‍ ഉലമ എം.എ. ഉസ്താദ്, ഉസ്താദിന്റെ ചിന്തകള്‍ക്കൊപ്പം നിന്ന ആദര്‍ശധീരനായ പണ്ഡിതന്‍ സി. കുഞ്ഞഹമ്മദ് മുസ്ലിയാര്‍, തൃക്കരിപ്പൂരിന്റെ ആത്മീയ ജ്യോതിസ് ഹാഫിള് ഷാഹുല്‍ഹമീദ് തങ്ങളുടെ പ്രിയ പുത്രന്‍ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, എ.ബി. മുഹമ്മദ് കുഞ്ഞി ഹാജി, യു.പി. കുഞ്ഞഹ്മദ് ഹാജി, മാത്തിൽ ഹാജി, ആയിറ്റി കുട്ടി ഹാജി, എം.വി. മൂസ ഹാജി, ടി. അബൂബക്കർ മുസ്‌ലിയാർ, ടി. കരീം ഹാജി ഉദിനൂർ, ടി.എം.സി. മുഹമ്മദ് കുഞ്ഞി ഹാജി പടന്ന യെപ്പോലുള്ള ഒരു പറ്റം മാതൃകാ ഉമറാക്കള്‍; എല്ലാവരും ഒരുമിച്ച് നിന്നപ്പോള്‍ 1992 ഫെബ്രുവരി 10 ന് വടകര മമ്മദാജി തങ്ങളുടെ തൃക്കരങ്ങളാല്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി തുടക്കം കുറിച്ചു.

പ്രഥമ സ്ഥാപനം അനാഥ - അഗതി മന്ദിരം 13 വിദ്യാർഥികളുമായി ആരംഭിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് അനാഥ-അഗതി മന്ദിരം, ദർസ്, ദഅവ, അസ്ന, ഹിഫ്ള് വിഭാഗങ്ങളിലായി *250* ലധികം വിദ്യാർത്ഥികളാണ് മുജമ്മഇന്റെ തണലിൽ വളരുന്നത്. അവർ ഉന്നതമായ മതപഠനങ്ങൾ കരസ്ഥമാക്കുന്നതോടൊപ്പം ഭൗതിക തലത്തിൽ +2, ഡിഗ്രി, പി.ജി. കൂടി പൂർത്തിയാക്കുന്നത് സഹായിക്കുന്നവർക്ക് കൺകുളിർമ്മയാണ്.

ആദ്യ കാലങ്ങളിൽ അപശബ്ദങ്ങള്‍ ധാരാളം വന്നെങ്കെിലും മുജമ്മഇന്റെ പ്രവര്‍ത്തകര്‍ വിശിഷ്യാ സ്ഥാപനത്തിന്റെ ജീവനാഡി സി. ഉസ്താദ് അതെല്ലാം കലര്‍പ്പില്ലാത്ത ഇഖ്ലാസോടെ -വായ കൊണ്ട് മറുപടി പറയുന്നതിനേക്കാൾ പ്രവർത്തനം കൊണ്ട്- നേരിട്ട് പടിപടിയായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പിറകുവശം തുടങ്ങിയ സ്ഥാപനം ഇന്ന് മൂന്നു ക്യാമ്പസുകളിലായി 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ അറിവ് നുകരുന്ന ഉദ്യാനമായി വ്യാപിച്ചു കിടക്കുന്നു.

1500 ഓളം കുട്ടികൾ പഠിക്കുന്ന മുജമ്മഅ് സ്കൂൾ പ്രദേശത്തുകാരുടെ ആശ്വാസ പഠന കേന്ദ്രമാണ്.
മുജമ്മഇന്റെ മക്കളിലൂടെ ഉത്തമ ഭാവി വാഗ്ദാനങ്ങൾ നമുക്ക് ലഭിക്കുന്നത് അനുഭവമാണ്.

മുജമ്മഅ് (കോംപ്ലക്സ്‌) എന്ന നാമം ഇന്ന് തൃക്കരിപ്പൂര് ഏറ്റെടുത്തു. പുനർനാമകരണം ചെയ്യപ്പെട്ട നാട്ടിലെ പഴയ സ്ഥാപനത്തിന്റെ പേരിൽ പോലും മുജമ്മഅ് കയറി വന്നു.

മുജമ്മഇന്റെ വിജയത്തിന്റെ പിന്നിലെ ഏറ്റവും വലിയ ഘടകം ഇതിന്റെ നേതൃത്വമാണ്. എം.എ. ഉസ്താദ്, സി. ഉസ്താദ്, ഹുസൈൻ കോയ തങ്ങൾ, ളിയാഉൽ മുസ്ഥഫാ... ഇപ്പോൾ ത്വയ്യിബുൽ ബുഖാരി തങ്ങൾ തുടങ്ങി കരുത്തരായ ലീഡർമാരും അവരോട് ചേർന്ന് നിൽക്കുന്ന നിഷ്കളങ്കരായ പ്രവർത്തകരുമാണ് മുജമ്മഇന്റെ വിജയത്തിന്റെ അടിത്തറ.

വന്ദ്യരായ ത്വയ്യിബ് തങ്ങളാണ് ഇന്ന് മുജമ്മഇന്റെ വ്യാപനത്തിന് ചുക്കാന്‍ പിടിക്കുന്നതും മസ്ജിദ് കേന്ദ്രീകരിച്ചു നടക്കു വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നതും.

സഹായങ്ങൾ നല്‍കി ഏവര്‍ക്കും മുജമ്മഇന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.( ഗൂഗിള്‍ പേ നമ്പര്‍ 7306263307)

2022 ഫെബ്രുവരി 11, 12, 14 തിയ്യതികളിൽ നടക്കുന്ന 30-ാം വാർഷിക സമ്മേളനത്തില്‍ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ 50 ലധികം യുവ പണ്ഡിതര്‍ക്ക് ബിരുദം നല്‍കുകയാണ്. നമ്മുടെ അനുഗൃഹീത നേതൃത്വങ്ങളെല്ലാം മുജമ്മഇലേക്ക് എത്തിച്ചേരും. നമ്മളെല്ലാവരും ഉണ്ടാകണം. സഹായിക്കുന്നവര്‍ക്കെല്ലാം നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, മരണപ്പെട്ടവർക്ക് മഗ്ഫിറത്ത് നൽകുമാറാകട്ടേ.. ആമീന്‍.

ജാബിർ സഖാഫി മുജമ്മഅ്.
10.02.2022

Want your school to be the top-listed School/college in Bangalore?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Bangalore